Movies
അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിലെത്തുന്ന ഖജുരാവോ ഡ്രീംസ് സിനിമയിലെ ഗാനം പുറത്ത്. ചിത്രം ഡിസംബർ അഞ്ചിന് തിയേറ്ററുകളിലെത്തും.
ഗോപി സുന്ദർ ഈണമിട്ടിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് ബി.കെ. ഹരിനാരായണനും ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും അഫ്ല ശുഭാനയുമാണ്.
യൂത്തിനെ ഏറെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളുമായി എത്തുന്നതാണ് ചിത്രമെന്നാണ് സൂചന. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസർ നിർമിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് സേതുവാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ത്രൂ ആശിർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.
Movies
റെസ്ലിംഗിൽ നിന്നും പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കുന്ന പാൻ ഇന്ത്യൻ റെസ്ലിംഗ് ആക്ഷൻ കോമഡി എന്റർടെയ്നർ ചത്ത പച്ച: റിംഗ് ഓഫ് റൗഡീസ് ടീസർ എത്തി.
മോഹൻലാലിന്റെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായി ജോലിയും ചെയ്തിട്ടുള്ള അദ്വൈത് നായർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, മാർക്കോ എന്ന സിനിമയിൽ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും വേഷമിടുന്നുണ്ട്.
Movies
വെള്ളപ്പാണ്ട് എന്ന അസുഖമുള്ള കഥാപാത്രമായി അഭിനയിച്ച നടൻ അർജുൻ അശോകനെ അഭിനന്ദിച്ച് മംമ്ത മോഹൻദാസ്. അർജുന്റെ ധൈര്യത്തെ അഭിനന്ദിക്കാൻ താൻ ഈ അവസരം വിനിയോഗിക്കുകയാണെന്നും മലയാളത്തിൽ ആദ്യമായി വന്ന സൂപ്പർ ഹീറോയിൻ സിനിമയെ ആഘോഷിക്കുന്ന കൂട്ടത്തിൽ മറ്റൊരാളെ മറക്കരുതെന്നും നടി പറഞ്ഞു.
വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗവുമായി പുറത്തിറങ്ങാൻ പോലും ആഗ്രഹിക്കാതെ ജീവിക്കുന്ന നിരവധിപേർക്ക് പ്രചോദനമാണ് ‘തലവര’ എന്ന സിനിമയിലെ അർജുൻ അശോകന്റെ കഥാപാത്രമെന്നും തന്റെ രണ്ടാമത്തെ സിനിമയിൽ തന്നെ ഇത്തരമൊരു വിഷയം ചർച്ചചെയ്യാൻ മുന്നോട്ട് വന്ന അഖിൽ അനിൽകുമാർ എന്ന സംവിധായകനെ അഭിനന്ദിക്കുന്നു എന്നും മംമ്ത മോഹൻദാസ് കുറിച്ചു.
""മലയാള സിനിമയിലേക്ക് ആദ്യമായി ഒരു സൂപ്പർഹീറോയിൻ കടന്നുവന്നതും വിജയിച്ചതും നമ്മൾ ആഘോഷിക്കുമ്പോൾ മറ്റൊരാളിലേക്ക് കൂടി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സിനിമയെക്കാളുപരി ജീവിതത്തിൽ പോരാട്ടങ്ങൾ നടത്തി ജീവിക്കുന്ന അനേകം സൂപ്പർഹീറോകളുടെയും സൂപ്പർഹിറോയിനുകളുടെയും നമുക്കിടയിലുണ്ട്.
അത്തരമൊരു യഥാർഥ ഹീറോയുടെ ജീവിതം പ്രതിനിധീകരിക്കുന്ന ഒരു കഥാപാത്രത്തെ തെരഞ്ഞെടുക്കാൻ ധൈര്യം കാണിച്ച ഒരു താരത്തെ അഭിനന്ദിക്കുക തന്നെവേണം.
തലവര എന്ന സിനിമ തിരഞ്ഞെടുത്തതിന് അർജുൻ അശോകന് നന്ദി. ഒരുപക്ഷേ സാധാരണക്കാർക്ക് വിരസമായി തോന്നാവുന്നതും ഉൾക്കൊള്ളാൻ പ്രയാസമുള്ളതുമായ ഒരു വിഷയത്തെ തന്റെ രണ്ടാമത്തെ സംവിധാന സംരംഭത്തിൽ തന്നെ ആരുടെയും വ്യക്തിപരമായ വികാരങ്ങളെ വ്രണപ്പെടുത്താതെ ലളിതമായും ആകർഷകമായും അവതരിപ്പിച്ച അഖിൽ അനിൽമാറിനും അഭിനന്ദനങ്ങൾ.
ശരീരത്തിൽ ഭാഗികമായോ പൂർണമായോ നിറം നഷ്ടപ്പെടുന്ന, ഉപരിപ്ലവമെന്ന് തോന്നാമെങ്കിലും സാധാരണ ജീവിതത്തെ താളം തെറ്റിക്കുന്ന വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗമുള്ളവർക്കും, അങ്ങനെയുള്ളവരെ സ്നേഹിക്കുന്നവർക്കും ജ്യോതിഷിന്റെ അനുഭവങ്ങൾ വ്യക്തിപരമായി അനുഭവപ്പെടും.
വീട്ടിലായാലും ജോലിസ്ഥലത്തായാലും സുഹൃത്തുക്കൾക്കിടയിലായാലും വ്യക്തിബന്ധങ്ങളിലായാലും സമൂഹത്തിലായാലും ഇത് ബാധിച്ച ഒരാൾക്ക് നേരിടേണ്ടിവരുന്ന മാനസികവും വൈകാരികവുമായ, പ്രത്യേകിച്ചും മനശാസ്ത്രപരമായ വെല്ലുവിളികളെ മാനസികമായി നേരിടേണ്ടത് എങ്ങനെയാണെന്ന് ഈ സിനിമ മനോഹരമായും വേദനാജനകമായും എന്നാൽ ശക്തമായും വരച്ചുകാട്ടുന്നു.
നമുക്കിടയിൽ ജീവിക്കുന്ന എല്ലാ പാണ്ടകൾക്കും കൂടുതൽ ശക്തി ലഭിക്കട്ടെ. നമ്മൾ ഇതിലൂടെയും ഇതിലധികവും കുംഫ്ഗു ചെയ്ത് മുന്നോട്ട് പോകും! പോരാട്ടം തുടരുക.’’ മംമ്ത മോഹൻദാസ് കുറിച്ചു.
നിരവധി തവണ കാൻസർ രോഗത്തോട് ധീരമായി പോരാടി വിജയിച്ച താരമാണ് മംമ്ത മോഹൻദാസ്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയെങ്കിലും പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന താരത്തിന് അടുത്തിടെ വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ഓട്ടോഇമ്മ്യൂൺ രോഗവും ബാധിച്ചിരുന്നു എന്ന് മംമ്ത തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഈ രോഗാവസ്ഥ കാരണം ശരീരത്തിലെ ചില ഭാഗങ്ങളിലെ ചർമത്തിന് നിറം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.
Movies
അർജുൻ അശോകൻ നായകനാകുന്ന ചത്ത പച്ച എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി.ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിംഗ് ആക്ഷൻ കോമഡി എന്റർറ്റൈനെർ ആണ് ചത്ത പച്ച- റിംഗ് ഓഫ് റൗഡീസ്.
ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് റെസ്ലിംഗ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത് റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ്.
ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് രൂപപ്പെടുത്തിയിരിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോർജ്, സുനിൽ സിംഗ് എന്നിവരും പങ്കാളികളാകുന്നുണ്ട്.
മലയാള സൂപ്പർ താരം മോഹൻലാലിന്റെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായി ജോലിയും ചെയ്തിട്ടുള്ള അദ്വൈത് നായർ ആണ് ഈ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിക്കുന്നത്. തിരക്കഥാകൃത്ത് സനൂപ് തൈക്കൂടം.
പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീം ഈ ചിത്രത്തിലൂടെ മലയാളത്തിൽ സംഗീത സംവിധായകരായി അരങ്ങേറ്റം കുറിക്കുകയാണ്. വിനായക് ശശികുമാറാണ് ഇതിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്.
പാൻ ഇന്ത്യൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, മാർക്കോ എന്ന സിനിമയിൽ വിക്ടർ എന്ന അന്ധ കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും വേഷമിടുന്നുണ്ട്.
പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം 2025 മെയ് മാസത്തിൽ ആരംഭിക്കും. ഈ വർഷം അവസാനത്തോടെ ചിത്രം റിലീസിനെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ പ്ലാൻ.
2022ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ ഡെഡ്ലൈൻ എന്ന ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് തന്റെ അടുത്ത പ്രധാന സംരംഭത്തിലേക്ക് ചുവടുവെക്കുന്ന ഷിഹാൻ ഷൌകത്താണ് ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്.
മലയാള സിനിമയുടെ കഥപറച്ചിലിന്റെ മികവിനെ, ഗുസ്തി വിനോദത്തിന്റെ വലിയ ഊർജവുമായി സംയോജിപ്പിക്കുക എന്നതാണ് ചത്ത പച്ചാ- റിംഗ് ഓഫ് റൗഡീസുമായി എത്തുന്ന അദ്ദേഹത്തിന്റെ ലക്ഷ്യം.
കൂടാതെ, ഈ ചിത്രം നിലവിൽ നിരവധി പ്രധാന വേഷങ്ങൾക്കായി കാസ്റ്റിംഗ് നടത്തുകയും ചെയ്യുകയാണ്. ഈ മാസം ഒരു ഓപ്പൺ കാസ്റ്റിംഗ് കോൾ ആണ് ചിത്രത്തിലെ അഭിനേതാക്കളെ തിരഞ്ഞെടുക്കാനായി നടക്കുന്നത്.
മാർക്കോ ഛായാഗ്രാഹകൻ ചന്ദ്രു സെൽവരാജ്, ആക്ഷൻ- കലൈ കിംഗ്സൺ, എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- മെൽവി. പിആർഒ- വാഴൂർ ജോസ്.
Movies
അർജുൻ അശോകൻ നായകനാകുന്ന തലവര എന്ന സിനിമയുടെ ടീസർ പുറത്ത്. പാലക്കാടിന്റെ തനത് സംസാരശൈലിയുമായി എത്തുന്ന അർജുൻ വേറിട്ടൊരു ലുക്കിലാണ് ചിത്രത്തിൽ എത്തുന്നത്.
അഖിൽ അനിൽകുമാറാണ് സംവിധാനം. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്റെയും മൂവിംഗ് നരേറ്റീവ്സിന്റെയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമിക്കുന്ന ചിത്രം ഓഗസ്റ്റ് 15നാണ് റിലീസിനൊരുങ്ങുന്നത്.
Movies
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ടത്ത് വർക്കിക്ക് അഭിമാനിക്കാം. ഇതേ പേരിലുള്ള ചിത്രത്തിന്റെ ചലച്ചിത്രാവിഷ്കാരം സൃഷ്ടിച്ച ലോല പ്രണയഭാവങ്ങൾ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മലയാള സിനിമയെ വിട്ട് പോയിട്ടില്ല.
മഞ്ചാടിക്കുരുവിനെ സ്നേഹിക്കുന്ന, പ്രണയത്തിൽ ഗൃഹാതുരത്വം തേടുന്ന കഥാപാത്രങ്ങൾ നിറയുന്ന "പ്രണയവിലാസം' എന്ന ചിത്രമാണ് മലയാളത്തിലെ പൈങ്കിളി പരമ്പരയുടെ ഏറ്റവും പുതിയ മുഖം. പൈങ്കിളി എന്ന വാക്കിന് ദശാബ്ദങ്ങളായി ചാർത്തി നൽകിയ മോശം പ്രതിച്ഛായ ഏറെക്കുറെ മറച്ച് പിടിക്കുന്ന ചിത്രമാണ് ഇത്.
പ്രേമം, കാമം എന്നിവ വ്യത്യസ്തമാണെന്ന അണിയറപ്രവർത്തകരുടെ ആശയം, ഒരു കഥാപാത്രത്തെ കൊണ്ട് നേരിട്ട് പറയിപ്പിച്ചാണ് സംവിധായകൻ നിഖില് മുരളി ചിത്രം തുടങ്ങുന്നത്.
ജ്യോതിഷ് എം, സുനു എന്നിവര് ചേര്ന്ന് ഒരുക്കിയ തിരക്കഥയുടെ ആദ്യഭാഗം പറയുന്നത് വില്ലേജ് ഓഫീസർ ആയ നായകനും ഭാര്യയും തമ്മിലുള്ള നിശബ്ദ അകൽച്ചയാണ്. മനോജ് കെ.യു അവതരിപ്പിച്ച വില്ലേജ് ഓഫീസർ കഥാപാത്രത്തിന്റെ വിവാഹേതര പ്രേമഭാവങ്ങൾ സ്ക്രീനിൽ മിന്നിമറയുന്നു.
വില്ലേജ് ഓഫീസറുടെ പൂർവകാല പ്രണയിനിയും കടന്ന് വരുന്നതോടെ, ചിത്രം കാണുന്ന പ്രേക്ഷകർ ചിലരെങ്കിലും വി.ജെ ജെയിംസിന്റ "പ്രണയോപനിഷത്ത്' എന്ന കഥ ഓർക്കാൻ സാധ്യതയുണ്ട്. മോഹൻലാൽ നിറഞ്ഞാടിയ "മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' എന്ന ചിത്രം പ്രസ്തുത കഥ ദൃശ്യവൽകരിച്ചിരുന്നതിനാൽ പ്രണയവിലാസം ആവർത്തന വിരസിതമായ ഒരു പ്രണകാവ്യമായി തീരുമോ എന്ന് ഒരുവേള പ്രേക്ഷകനെ ചിന്തിപ്പിക്കും.
എന്നാൽ കഥാഗതിയിലെ ഒരു പ്രധാന സംഭവത്തോടെ ചിത്രം ഫ്ലാഷ്ബാക്കിലേക്ക് മാറുന്നു. ഇതോടെ പങ്കാളിയുടെ പഴയ പ്രണയത്തിൽ അസൂയപെടുന്ന നായകനും പുതിയൊരു പ്രണയ കഥയും സ്ക്രീനിൽ വെളിവാകുന്നു.